ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സി പി എം സ്ഥാനാര്‍ത്ഥി എ എ റഹീം. 26,305 രൂപയാണ് റഹീമിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും ആറ് ലക്ഷം രൂപയുടെ വാഹനവും എഴുപതിനായിരം രൂപയുടെ ആഭരണങ്ങളുമാണുളളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരിലുളളത്.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സൈക്കിള്‍ റാലി നടത്തിയത്. ഇന്ധനവില വര്‍ധനവ് പെഗാസസ്, കൊവിഡ് പ്രതിരോധം, കര്‍ഷകപ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ലമെന്റിലേക്കുളള പ്രതിപക്ഷനേതാക്കളുടെ സൈക്കിള്‍ റാലി. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു
ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.